Monday, January 18, 2010

കുഞ്ഞന്‍ കരടി


കുഞ്ഞന്‍ കരടിക്കൊരു മോഹം.അമ്മക്കരടിയുടെ ലാളനകളില്‍നിന്നും പരിചരണങ്ങളില്‍നിന്നും രക്ഷപ്പെട്ട്‌ വിശാലമായ പുറം ലോകം കാണാനിറങ്ങണം.അവണ്റ്റെ മനസ്സില്‍ ഒരു പദ്ധതി രൂപംകൊണ്ടുവന്നു.അമ്മ ആഹാരം തേടി പോകുന്ന ഒരു ദിനം പുറത്തുചാടണം . ലോകം മുഴുവന്‍ കറങ്ങിക്കാണണം .
            
             അങ്ങനെ ഒരിക്കല്‍ അമ്മ ഇരതേടിപ്പൊയ തക്കം നോക്കി അവന്‍ ഗുഹയില്‍ നിന്നും പുറത്തുചാടി.വിശാലമായ പുറം ലോകംകണ്ട്സന്തോഷംകൊണ്ടവന്‍   തുള്ളിച്ചാടി.അറിയാതെ അവണ്റ്റെ മനസ്സിലൂടെ ഒരു കവിത ഒഴുകി വന്നു."സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ സ്വപ്നം വിടരും .....അങ്ങനെ  മൂളികൊണ്ട്‌ അവന്‍ചുറ്റുപാടും  നോക്കി.- കുന്നുകള്‍  ,    ഭൂമിയിലേക്ക്‌ താഴ്‌ന്നു നില്‍ക്കുന്ന നീലാകാശം. അവ്യക്ത സുന്ദരമായ, കോടമഞ്ഞില്‍ പൊതിഞ്ഞു നില്‍ ക്കുന്ന പര്‍വ്വതനിരകള്‍.-മഞ്ഞു പടലങ്ങള്‍ അവനെ പൊതിഞ്ഞെങ്കിലും അവന്‌ ഒട്ടൂം കുളിരനുഭപ്പെട്ടില്ല.നീണ്ട രോമക്കുപ്പായം കൊണ്ടു പൊതിഞ്ഞിരിക്കുകയല്ലേ, അവണ്റ്റെ ശരീരം .?      


                     സ്വാതന്ത്ര്യ ബോധം   അവനിലെ ആത്മവിശ്വാസത്തെതൊട്ടുണര്‍ത്തി.നടന്നക്കുതിനിടയില്‍ അവന്‍ ഇങ്ങനെ ചിന്തിച്ചു.
"നമെല്ലാംവലിയ വലിയകാര്യങ്ങളക്കുവേണ്ടിസൃഷിക്കപ്പെട്ടിരിക്കുവരാണ്‌. എപ്പോഴും വീട്ടിലില്‍തന്നെ നിന്നിട്ടെന്തു കാര്യം?എപ്പോഴും അമ്മയെ ഒട്ടിനില്‍ ക്കുന്നത്‌ ഒട്ടും ശരിയല്ല. വസ്തുക്കള്‍ കാണുകയും അനുഭവിക്കുകയും വേണം. അങ്ങനെയാണ്‌ വളരേണ്ടത്‌.
    ഒരാള്‍ കണ്ണുകൊണ്ടു കാണുതും     ചെവികൊണ്ടുകേള്‍ക്കുതുമായ കാര്യങ്ങള്‍ ഉള്ളിലൊതുക്കിവയ്ക്കുതിനെയാണ്‌ അനുഭവസമ്പത്തെന്നു പറയുന്നത്‌.
അതിന്‌ ഇത്തരം സ്വതന്ത്രമായ യാത്രകള്‍ കൂടിയേതീരു...അവന്‍ നടന്നു .""   


               കുന്നുകളുംമലകളുംപാറക്കെട്ടുകളുംകാട്ടരുവികളും കടന്നു.വിശന്നപ്പോള്‍ അരുവികളില്‍നിന്നും ചെറുമത്സ്യങ്ങളെയും സസ്യങ്ങളേയും അവന്‍ ആഹാരമാക്കി.മരങ്ങളില്‍ ചാടിക്കയറി അതില്‍ പതിയിരിക്കുന്ന ജീവികളെ ആഹാരമാക്കി. അരുവികളില്‍ നീന്തിക്കളിച്ചും പൂഴിമണ്ണില്‍ കിടന്നുരുണ്ടും ഉല്ലസിച്ചു.

                     വീടു മറന്നു,അമ്മയെ മറന്നു.മണ്ണില്‍ മലര്‍ ന്നുകിടന്നുകൊണ്ട്‌ ആകാശത്തേക്കുനോക്കി, പറന്നകലുന്ന വെള്ള മേഘങ്ങള്‍....താഴെ ആകാശത്തോളം ഉയര്‍ ന്നു നില്‍ക്കുന്നപര്‍വ്വതശിഖരങ്ങള്‍, അതിനും താഴെ പാറക്കെട്ടുകള്‍ ഒരു നിമിഷം അതാ.. ഒരു ചലനം,പാറക്കെട്ടുകള്‍ക്ക്‌ പിന്നില്‍ അവന്‍ ഒരിക്കലും കാണാത്ത ഒരുവിചിത്രജീവി!അത്‌ അവണ്റ്റെമേല്‍ ചാടിവീണു. ചിന്തിച്ചു നില്‍ക്കാന്‍ സമയമില്ല.അവന്‍ ജീവനും കൊണ്ടോടി

                                      
                                                 .ഓടുന്നതിനിടയില്‍ അമ്മയുടെ വാക്കുകള്‍ ഓര്‍മ്മയില്‍ വന്നു" മോനെ ചുറ്റും ശത്രുക്കളാണ്‌.പതിയിരുന്നാക്രമിക്കുന്ന ശത്രുവിനെ മനസ്സിലാക്കാനുള്ളപ്രായം നിനക്കായിട്ടില്ല. നീ തനിയെ നടക്കുന്നത്‌ ആപത്താണ്‌.ഈ അമ്മക്ക്‌ നീ മാത്രമേയുള്ളു."ഓര്‍ത്തപ്പോള്‍ അവണ്റ്റെ   കണ്ണ്‌ നിറഞ്ഞു.
               അവന്‍ ഒരു വലിയ പാറയുടെ മറവില്‍ പതുങ്ങി നിന്നു.അതാ! ശത്രു അവണ്റ്റെ നേര്‍ക്ക്‌ പാഞ്ഞു വരുന്നു. അവന്‍ വായു വേഗത്തില്‍ ഓടി.ഓടി ഓടി ഒരു അരുവിക്കരയില്‍ എത്തി
                                ഭാഗ്യം, അതാ ഒരു വൃക്ഷക്കൊമ്പ്‌ അരുവിയിലേക്ക്‌ ചാഞ്ഞു കിടക്കുന്നു.അവന്‍ അതിലേക്ക്‌ ചാടി കയറി ."ഓ,രക്ഷപ്പെട്ടല്ലോ,' അവന്‍ഓര്‍ത്തു.ആശ്വാസത്തോടെ തിരിഞ്ഞു നോക്കി



                   .ഈശ്വരാ ആ  വിചിത്ര ജീവി  മരക്കൊമ്പിലേക്ക്‌ ചാടിക്കയറുന്നു.കുഞ്ഞന്‍ എന്തുചെയ്യണമെന്നറിയാതെ ഈശ്വരനേയും അമ്മയേയും മനസ്സില്‍ ധ്യാനിച്ച്‌ ആ മരക്കൊമ്പില്‍ കെട്ടിപ്പിടിച്ചു കിടന്നു.അയ്യോ.. ആ മരക്കൊമ്പൊടിഞ്ഞ്‌ താഴേക്കു നിലം പതിച്ചു. കുത്തിയൊഴുകുന്ന അരുവിയിലേക്ക്‌... കൂടെ നമ്മുടെ കുഞ്ഞനും. 

ഒരുവഞ്ചിയിലെന്നപോലെ മരക്കൊമ്പിലിരുന്നു. അത്‌ ഒഴുകിയൊഴുകി ഒരു പാറക്കെട്ടിനടുത്തെത്തി.അവണ്റ്റെ ശത്രുവായ ആ പുലി അപ്പോഴേക്കും ആപാറക്കെട്ടില്‍ എത്തിയിരുന്നു. 
                                                        കുഞ്ഞന്‍വെള്ളത്തിലേക്കെറിയപ്പെട്ടു.നീന്തി ,ശക്തിയോടെ, അങ്ങു ദൂരെ അവണ്റ്റെ ഗ്രാമം .ആ കാഴ്ച അവനു കൂടുതല്‍ ശക്തി നല്‍കി.നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടൂത്ത അവന്‍ പാറക്കെട്ടുകളിലൂടെ പാഞ്ഞുവന്ന പുലിയെ ശക്തിയോടെ നേരിട്ടു.മകനെ കാത്തു നില്‍ക്കുന്ന അമ്മയേ ദൂരെ കണ്ടു.പിന്നെ പുലി അധികനേരം അവിടെ നിന്നില്ല.അത്‌ വന്ന വഴിയെ തിരിച്ചു നടന്നു. 
                               കുഞ്ഞന്‍ തിരിഞ്ഞ്‌ അമ്മയെ കുറ്റബോധത്തോടെ നോക്കി.അമ്മ ദേഷ്യത്തോടെ അവനെ ശകാരിച്ചെങ്കിലും അവന്‍ തിരിച്ചെത്തിയസന്തോഷത്തില്‍ ഉമ്മ വച്ചു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.കുഞ്ഞന്‍ കരഞ്ഞു കൊണ്ട്‌ അമ്മയോടു പറഞ്ഞു."അമ്മേ അമ്മയുടെ അനുസരണയുള്ള മകനായി ഇനിയും ഞാന്‍ ജീവിക്കും". 
               അനുഭവത്തിലൂടെകുഞ്ഞന്‍ ഒരു വലിയ പാഠം പഠിച്ചു.   മാതാപിതാക്കളെഅനുസരിച്ചു ജീവിക്കണമെന്ന വലിയ  പാഠം. അപ്പൂ.... കുഞ്ഞന്‍ രക്ഷപ്പെട്ട കഥ  കാണണോ ?.

Friday, January 15, 2010

കരടിക്കുട്ടണ്റ്റെ കഥ

 അപ്പുക്കുട്ടാ അമ്മമ്മ ഇന്നൊരു കരടിക്കുട്ടണ്റ്റെ കഥ പറഞ്ഞു തരട്ടേ.
 മോന്‍ കരടിയേ കണ്ടിട്ടുണ്ടോ?വെള്ളക്കരടിയുണ്ട്‌,കറുത്തകരടിയുണ്ട്‌ ,തവിട്ടുനിറക്കരടിയുണ്ട്‌ .


.അവയുടെശരീരം നീണ്ട രോമക്കുപ്പായംകൊണ്ടു പൊതിഞ്ഞി  രിക്കും.വേഗത്തി ല്‍ ഓടാനും,മരത്തില്‍ കയറാനും വെള്ളത്തില്‍ നീന്താനും കഴിവുള്ളവരാണ്‌ കരടിക്കുട്ടന്‍മാര്‍.
                    

       കരടിയെക്കുറിച്ചോര്‍ക്കുമ്പോള്‍ അമ്മമ്മയുടെ പഴയ രണ്ടാംക്ളാസ്സ്‌ പാഠപുസ്തകത്തിലെ ഒരു കഥയാണ്‌ ഓര്‍മ്മവരുന്നത്‌
               ല്ലണ്റ്റേയും മാതേവണ്റ്റേയും കഥ 
             ഇണപിരിയാത്ത    കൂട്ടുകാരായിരുന്നു അവര്‍ .ഒരിക്കല്‍ അവര്‍ കാട്ടില്‍ക്കൂടി വിറകുതേടി നടക്കുകയായിരുന്നു.പെട്ടെന്നൊരു കരടി അവരുടെമുന്‍പിലേക്കുചാടി വീണു.മാതേവന്‍ വേഗം ഒരുമരത്തില്‍ ചാടിക്കയറി 
രക്ഷപ്പെട്ടു.മല്ലനെ രക്ഷപെടുത്താന്‍ അവന്‍ ശ്രമിച്ചതുമില്ല.





പാവം മല്ലന്‍! മരത്തില്‍ ചാടിക്കയറാ ന്‍ സാധിച്ചില്ല.അവന്‍ ശ്വാസം അടക്കിപ്പിടിച്ച്‌ നിലത്തു ചത്തപോലെ കിടന്നു.കരടി അവനെ മൊത്തത്തിലൊന്ന്‌ മണത്തിട്ട്‌ നടന്നു നീങ്ങി.കരടി മല്ലനെ മണത്തപ്പോള്‍ എന്തോ ഒന്ന്‌ അവണ്റ്റെ കാതില്‍ മന്ത്രിക്കുന്നതായി മാതേവനു തോന്നി.അവന്‍ മല്ലനോടു ചോദിച്ചു "എന്താണ്‌ കരടി നിണ്റ്റെ കാതില്‍ ചൊല്ലിയത്‌. മല്ലന്‍ പറഞ്ഞു"ആപത്തില്‍ സഹായിക്കുന്നവരാണ്‌ യഥാര്‍ത്ഥ കൂട്ടുകാരന്‍" എന്നാണ്‌ കരടിപറഞ്ഞത്‌.മല്ലനെ തക്കസമയത്ത്‌ സഹായിക്കാന്‍ സാധിക്കത്തതില്‍ മാതേവന്‍ പശ്ച്ചാത്തപിച്ചു. നാളെ കരടിയുടെ പുതിയ കഥ പറയാം കേട്ടോ

Thursday, January 7, 2010

വിക്കിയും കൂട്ടുകാരും


           നീലാകാശത്തിനു താഴെ നീലിമല  .നീലിമലയുടെതാഴെനീലത്തടാകം.
അതില്‍നിറയെ നീലത്താമരപ്പൂക്കള്‍. ആ താമരപ്പൊയ്കയിലായിരുന്നു വിക്കിയും കൂട്ടുകാരും നീന്തിക്കളിച്ചു നടന്നിരുന്നത്‌



 ഒരു അരയന്നപ്പിടയായിരുന്നു.അതുകൊണ്ട്‌ അവള്‍ക്ക്‌ അല്‍പം അഹങ്കാരവും ഉണ്ടായിരുന്നു.പല നിറത്തിലും രൂപത്തിലുമുള്ള അരയന്നങ്ങള്‍ ആ തടാകത്തിലുണ്ടായിരുന്നു.ഭംഗികുറഞ്ഞ അരയന്നങ്ങളെ ഒരു പരിഹാസച്ചിരിയോടൊന്നു നോക്കിയിട്ട്‌ തലയുയര്‍ത്തിപ്പിടിച്ച്‌ ഗമയില്‍ അവള്‍ തുഴഞ്ഞു നീങ്ങും.വിക്കിയരയന്നത്തിന്‌ ധാരാളം ആരാധകരും ഉണ്ടായിരുന്നു.ചെറു സസ്യങ്ങള്‍കൊത്തിവിഴുങ്ങിയും,പരസ്പ്പരം തമാശ്ശകള്‍ പറഞ്ഞും അവര്‍ ദിവസം മുഴുവന്‍ നീന്തി നടക്കും.ചിലപ്പോള്‍ കരയിലെ പുല്‍മേടുകളില്‍ ചുറ്റിക്കറങ്ങും.

               താന്‍ എല്ലാം തികഞ്ഞവളാണെന്ന ഭാവം അവളെ ഒരിക്കല്‍ ഇങ്ങനെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു".ഈ തടാകത്തില്‍ എപ്പോഴും ഒച്ചയും ബഹളവും തന്നെ.ഒന്നിനും ഒരു വൃത്തിയും വെടിപ്പുമില്ല.ഇവിടം വിട്ട്‌ പോയേ തീരു.ശാന്തിയും സമാധാനവും തരുന്ന ,വൃത്തിയും വെടിപ്പുമുള്ള മറ്റൊരു തടാകം കണ്ടെത്തേണ്ടിയിരിക്കുന്നു". 
                              ഈ അഭിപ്രായം കൂട്ടുകാരിയായ ബ്ളാക്കിയോടവള്‍ തുറന്നു പറഞ്ഞു.ബ്ളാക്കി അവളോടു പറഞ്ഞു,"എണ്റ്റെ വിക്കീ എന്തു സന്തോഷത്തോടെയാണ്‌ നാം ഇവിടെ കഴിയുന്നത്‌.ബന്ധക്കാരും സ്വന്തക്കാരുമായി ജീവിക്കുന്നത്‌ എത്ര മനോഹരമാണ്‌!!. ഞങ്ങളെ വിട്ടു പോകുന്നതില്‍ നിനക്കു ദുഃഖമില്ലേ?
              പക്ഷെ അവള്‍ ആരുടേയും ഉപദേശം ചെവിക്കൊണ്ടില്ല. അവള്‍ മറ്റൊരു തടാകത്തിലേക്കു പോയി.അവള്‍ക്ക്‌ മുട്ടയിടാന്‍ സമയമായപ്പോള്‍ തടാകക്കരയിലുള്ള വൃക്ഷച്ചുവട്ടില്‍ കൂടുകൂട്ടി .അതില്‍ മുട്ടയിട്ട്‌ അടയിരുന്നു.അവള്‍ചിന്തിച്ചു" മുപ്പതുദിവസത്തിനുള്ളില്‍ മുട്ടവിരിഞ്ഞ്‌ എണ്റ്റെ കുഞ്ഞുങ്ങള്‍ പുറത്തു വരും ,അപ്പോള്‍ എന്തു സന്തോഷമായിരിക്കും.എന്നിട്ട്‌ എണ്റ്റെ മക്കളുമൊന്നിച്ച്‌ സുഖമായി ഞാന്‍ ജീവിക്കും.ആരുടേയും സഹായമെനിക്കാവശ്യമില്ല".
                              ഒരു ദിവസം വിക്കി തീറ്റതേടി തടാകത്തിലേക്ക്‌ പോയ നേരം. ഒരു നായ പാത്തും പുതുങ്ങിയും ,മണം പിടിച്ചുപിടിച്ച്‌ വൃക്ഷച്ചുവട്ടിലെത്തി.മുട്ടയിലേക്ക്‌ നോക്കി.അവണ്റ്റെ വായില്‍ വെള്ളമൂറി.വിക്കിയരയന്നം ഓടിപാഞ്ഞു വന്ന്‌ നായുടെ നേരെ ചാടി വീണൂ.ഭാഗ്യം നായ അവിടെ നിന്നും ഓടിപ്പോയി.പിന്നീടൊരിക്കല്‍ ഒരു കുറുക്കന്‍ ആ വഴി വന്നു .അവന്‍ മുട്ടതട്ടിയെടുക്കാനുള്ള പല തന്ത്രങ്ങളും പ്രയോഗിച്ചു നോക്കി.സാധിച്ചില്ല.

                          പിന്നീടുള്ളദിവസങ്ങള്‍,വിക്കിക്ക്‌ വേദനയുടെ ദിവസങ്ങളായിരുന്നു ഊണില്ല,ഉറക്കമില്ല.മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ വാടിക്കൊഴിയുമോ?അന്ന്‌ ആദ്യമായി അവള്‍ കൂട്ടുകാരെയോര്‍ത്തു . ഇപ്പോള്‍ അവര്‍ ഉണ്ടായിരുന്നെങ്കില്‍! തനിക്ക്‌ എന്തു സഹായമാകുമായിരുന്നു, സന്തോഷമാകുമായിരുന്നു!!!അവരെയോര്‍ത്ത്‌ അവള്‍ നെടുവീര്‍പ്പിട്ടു. 
                 അങ്ങനെയിരിക്കെ ഒരിക്കല്‍ അവളുടെ കൂട്ടുകാരി ബ്ളാക്കി ആവഴി വന്നു.മരത്തിന്‍ ചുവട്ടില്‍ ആകെ ക്ഷീണിച്ചവശയായ വിക്കിയെ കണ്ടവള്‍ കരഞ്ഞു പോയി.കരച്ചിലടക്കിക്കൊണ്ട്‌ ബ്ളാക്കി വിക്കി യോടു ചോദിച്ചു"എണ്റ്റെ പ്രീയകൂട്ടുകാരി, നിനക്കെന്തു സംഭവിച്ചു?നീ ആകെ ക്ഷീണിച്ച്‌ പേടിച്ചരണ്ടവളെപ്പോലെയിരിക്കുന്നല്ലോ?നിണ്റ്റെ പ്രൌഢിയും ഭംഗിയുമൊക്കെ എവിടെപ്പോയൊളിച്ചു?നീ ഞങ്ങളേ വിട്ടു പോന്നതില്‍ ഞങ്ങള്‍ എന്തുമാത്രം വേദനിച്ചെന്നോ? പറയൂ .. നിണ്റ്റെ വിശേഷങ്ങള്‍,
                                                                             എന്നിട്ടവള്‍ സ്നേഹത്തോടെ അരുമയോടെ വിരിയാറായിരിക്കുന്നമുട്ടയിലേക്കുനോക്കികൊണ്ടുനിന്നു.വിക്കി അവളുടെ ഭയത്തിണ്റ്റെ ,യാതനയുടെ കഥകള്‍ ബ്ളാക്കിയോടു പറഞ്ഞു.
                     ബ്ളാക്കി   പറഞ്ഞു "എണ്റ്റെ വിക്കി നമ്മള്‍ ഒന്നിച്ചുനിന്നാല്‍ ഈഗതി നിനക്ക്‌ വരുമായിരുന്നോ?ഒറ്റക്കെട്ടായി നിന്നാല്‍ എത്ര ബലമുള്ളശത്രുവിനേയും നമ്മുക്കു നേരിടാന്‍ സാധിക്കും. 
          "ഒന്നിച്ചു നിന്നാല്‍ ജയം ഭിന്നിച്ചു നിന്നാല്‍ പരാജയം " ?
                                വിക്കി എല്ലം കേട്ടു തല കുമ്പിട്ടിരുന്നു.തിരികെ പഴയ നീല ത്താമരക്കുളത്തിലേക്കു വരാനുള്ള തണ്റ്റെ ആഗ്രഹംഅവള്‍ബ്ളാക്കിയെ അറിയിച്ചു.ബുദ്ധിമതിയായ ബ്ളാക്കി പറഞ്ഞു."നീ ഇപ്പോള്‍ വരേണ്ട.   ഞങ്ങള്‍ മാറി മാറി ഇവിടെ വന്ന്‌ മുട്ടക്ക്‌ കാവലിരിക്കാം.  ''  
                                വിക്കിയുടെ പേടിയും വിഷമവും മാറി.പിന്നീടുള്ള അവളുടെ ദിവസങ്ങള്‍ സന്തോഷത്തിണ്റ്റെ, പ്രതീക്ഷയുടെ, ദിവസങ്ങളായിരുന്നു.കൃത്യം മുപ്പതു ദിവസ്സത്തിനുള്ളില്‍ മുട്ട വിരിഞ്ഞ്‌ കുഞ്ഞുങ്ങള്‍ ഓരോരുത്തരായി പുറത്തിറങ്ങി .
                  




                          മക്കളോടൊത്ത്‌ ആഘോഷമായി വിക്കിയരയന്നം പഴയ നിറയെ നീലത്താമരകള്‍ പൂത്തുനില്‍ക്കുന്ന നീലത്തടാകത്തിലെത്തി നീലാകാശവും ,നീലി മലയും നീലത്താമരപൊയ്കയും അവരെ സ്വാഗതം 
ചെയ്യ്തു. കൂട്ടുകാര്‍ക്കെല്ലാം സന്തോഷമായി

Thursday, August 20, 2009

അമ്മമ്മയുടെ സ്വന്തം അപ്പുക്കുട്ടന്‌,

അമ്മമ്മയുടെ സ്വന്തം അപ്പുക്കുട്ടന്‌,
വീടിണ്റ്റെ നാലു ചുവരുകള്‍ ക്കുള്ളില്‍, ടിവി ക്കും കമ്പ്യൂട്ടറിനും മുമ്പില്‍ മാറിമാറി ചടഞ്ഞുകൂടിയിരിക്കുന്ന അപ്പുവിനെ ഈ അമ്മമ്മയുടെ അകക്കണ്ണു കൊണ്ട്‌ ഇങ്ങ്‌ നാട്ടിലിരുന്നും കാണാന്‍ കഴിയുന്നുണ്ട്‌...ഒരു ചിറകുണ്ടായിരുങ്കില്‍! എങ്കില്‍ കുന്നുകളും മലകളും സമുദ്രങ്ങളും താണ്ടി ഈ അമ്മമ്മ കുട്ടനടുത്ത്‌ പറന്നെത്തുമായിരുന്നു. എന്നിട്ട്‌ ഒത്തിരി കഥകള്‍ പറഞ്ഞുതന്ന്‌ വായനയുടെ ലോകത്തേക്ക്‌ മോനെ മെല്ലെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു.

ന്തെങ്കിലും വായിച്ചാല്‍ പോരാ!
നല്ലതു തന്നെ വായിക്കണം

എങ്ങനെയെങ്കിലും വളര്‍ന്നാല്‍ പോരാ.. !
നന്നായി തന്നെ വളരണം.

മനസ്സില്‍ എപ്പോഴും ശാന്തിയും സന്തോഷവും
സ്നേഹവും സൂക്ഷിച്ചു വയ്ക്കണം.
ലോകത്തിനു മുഴുവന്‍ അതു പകര്‍ന്നു കൊടുക്കാനും കഴിയണം
പണ്ട്‌ അമ്മമ്മയുടെ ചെറുപ്പകാലത്ത്‌ റ്റി വി യോ കമ്പ്യൂട്ടറോ ഒന്നൂം ഉണ്ടായിരുന്നില്ല.മുതിര്‍ക്ളാസ്സുകളിലെ കുട്ടികള്‍ക്കു മാത്രമെ പാഠ പുസ്തകങ്ങള്‍ പോലും ഉണ്ടായിരുന്നുള്ളു.അതുകൊണ്ട്‌ പഠിക്കാന്‍,പോലും ആരും പറയുമായിരുന്നില്ല. കുട്ടികളായ ഞങ്ങളെല്ലാവരുംഎപ്പോഴും അങ്ങനെ കളിച്ചു നടക്കും.പ്രകൃതി രമണീയമായിരുന്നു ഞങ്ങളുടെ ഗ്രാമം.അലുക്കിട്ട പമ്പാനദി,പച്ചവിരിപ്പിട്ട' കുന്നുകള്‍,കൃഷിയിടങ്ങള്‍, ആഴം കുറഞ്ഞ ധാരാളം തേടുകള്‍ പുരാധന തറവാടുകള്‍,അമ്പലങ്ങള്‍,ദേവാലയങ്ങള്‍.. .
നദീതീരങ്ങള്‍ പൊതുവെ സമതല പ്രദേശങ്ങളാണെങ്കിലും മറ്റുഭാഗങ്ങളില്‍ കുന്നുകളും പാറക്കെട്ടുകളുമായിരുന്നു കുന്നുകള്‍ താണ്ടിയും,കൃഷിയിടങ്ങളില്‍ ഓടിക്കളിച്ചും ആഴം കുറഞ്ഞ തോടുകളില്‍ മുങ്ങിക്കുളിച്ചും പാറകളിലൂടെ ഊര്‍ന്നിറങ്ങിക്കളിച്ചും ഞങ്ങളങ്ങനെ ദിവസം മുഴുവന്‍ നടക്കും.ക്ഷീണിക്കുമ്പോള്‍ തണല്‍ വൃക്ഷങ്ങള്‍ക്കടിയിലിരുന്നു കഥകള്‍ പറയും
.ഒരിക്കല്‍ അങ്ങനെ കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്‌ 'സുന്ദരിയമ്മൂമ്മ'ഞങ്ങളുടെ 'കുഞ്ഞുലോകത്തേക്ക്‌' വടിയും കുത്തി കടന്നു വന്നത്‌ .
കഥയുടെ ഒരു മായാപ്രപഞ്ചം തന്നെ അവര്‍ ഞങ്ങളുടെ മുമ്പില്‍ തുറന്നു വച്ചു അമ്മൂമ്മ പറഞ്ഞുതന്ന കഥകളാണ്‌ അപ്പുക്കുട്ടനു വേണ്ടി അമ്മമ്മ പറയാന്‍ പോകുന്നത്‌.മോന്‍ അങ്ങു കണ്ണെത്താ ദൂരത്തല്ലെ?അമ്മമ്മ ഇവിടിരുന്നു പറഞ്ഞാല്‍ എങ്ങനെ കേള്‍ക്കും. ഇതാ ഇങ്ങനെ വായിച്ചോളൂ. ഓ.... മോന്‍...വായിക്കാറായിട്ടില്ലല്ലൊ!!!!പിന്നെന്തുചെയ്യും.പപ്പയോടും മമ്മിയോടും വായിച്ചുതരാന്‍ പറയണം. കേട്ടോ,,

മക്കളെ സ്നേഹിക്കുന്ന അമ്മമാര്‍ വായിച്ചറിയാന്‍



മക്കളെ സ്നേഹിക്കുന്ന അമ്മമാര്‍ വായിച്ചറിയാന്‍

നമ്മുടെ കുഞ്ഞുങ്ങള്‍ ,ഓര്‍മ്മവക്കുന്ന നാള്‍ മുതല്‍ കാണുന്നതും കേള്‍ക്കുന്നതും,അനുഭവിക്കുന്നതുമായ കാര്യങ്ങള്‍ അവരുടെ ഉപബോധമനസ്സില്‍ സംഭരിച്ചു വയ്ക്കും. ഭാവിയില്‍ അവരില്‍നിത്ഭവിക്കുന്ന വിചാരങ്ങളും ,വാക്കുകളും,പ്രവര്‍ത്തികളും അവരുടെ ഉപബോധമനസ്സിണ്റ്റെ ഘടനയെ ആശ്രയിച്ചിരിക്കും.

നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളുടെ അതിപ്രസരണത്തിലൂടെ തെറ്റായ പലചിന്താഗതികളും കുഞ്ഞുങ്ങളുടെ മനസ്സിലേക്ക്‌ 'പ്രോഗ്രാം' ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

നന്‍മകളെക്കാള്‍ ശക്തിയോടെ തിന്‍മകള്‍ തലച്ചോറിലേക്ക്‌ ആഞ്ഞു പതിക്കുകയെന്ന
ത്‌ മനുഷ്യണ്റ്റെ അടിസ്ഥാന സ്വഭാവമാണ്‌.

കുഞ്ഞുങ്ങളെ, കുഞ്ഞുങ്ങളെപ്പോലെ ചിന്തിക്കാനും,പ്രവര്‍ത്തിക്കാനും അനുവധിക്കാതെ,പ്രായമായവരെപ്പോലെചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും പ്രേരിപ്പിക്കപ്പെടുതിണ്റ്റെ ഫലമായി,നിഷ്ക്കളങ്കത അവരെവിട്ടകലുന്നു.

നന്‍മതിന്‍മകളെ വേര്‍തിരിച്ച്‌ ചോരുളക്കൊപ്പം വാരിക്കൊടുക്കാന്‍ നമ്മള്‍ സമയം കണ്ടെത്തുന്നുമില്ല.
വാത്സല്യ നിധിയായ ഒരമ്മയോ,അമ്മൂമ്മയോ പറഞ്ഞു കൊടുക്കുന്ന കുഞ്ഞുകഥകളിലൂടെയും,കവിതകളിലൂടെയുമാണ്‌ ആദ്യമായി കുഞ്ഞ്‌ ജീവിതയാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കി തുടങ്ങുത്‌.
മക്കള്‍ നല്ലവരായി വളരണമെന്ന്‌ നാമെല്ലാം ആഗ്രഹിക്കുന്നുമുണ്ട്‌...എങ്കില്‍ ഈ അമ്മൂമ്മയുടെ കഥകള്‍ വായിച്ചു കൊടുക്കൂ...... തിന്‍മകള്‍ നിറഞ്ഞ ഒരു ലോകത്തുനിന്നും നന്‍മകള്‍നിറഞ്ഞ ഒരുലോകത്തേക്ക്‌ നമുക്കവരെ കൂട്ടിക്കൊണ്ടു പോകാം.. .കഥ പറഞ്ഞു കൊടുക്കുന്ന രീതിയില്‍ വായിച്ചു കൊടുക്കണം

Monday, August 17, 2009

പണ്ട്‌ പണ്ടൊരു രാജ്യത്ത്‌



  

പണ്ട്‌ പണ്ടൊരുരാജ്യത്ത്‌ പ്രജാ തല്‍പ്പരനായ ഒരു രാജാവുണ്ടായിരുന്നു. ആ രാജ്യത്തെ ജനങ്ങളെല്ലാം പൊതുവെ സന്തോഷവാന്‍മാരായിരുന്നു.അങ്ങനെയിരിക്കെ, പെട്ടെന്നുണ്ടായ ഒരു കാലവര്‍ഷക്കെടുതിയില്‍ അവരുടെ കൃഷിയെല്ലാം നശിക്കുകയും രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലാകുകയും ചെയ്യ്തു. നല്ലവനായ രാജാവ്‌ ആകെ വിഷമത്തിലായി.അദ്ദേഹം മന്ത്രിമാരെ വിളിച്ചു എന്നി
ട്ട്‌ അവരോടു പറഞ്ഞു




"രാജ്യത്തെ ജനങ്ങളെല്ലാം പട്ടിണികൊണ്ട്‌ വലയുകയാണ്‌
.നമുക്ക്‌ എന്തുചെയ്യാന്‍ കഴിയും? പക്ഷെ രാജ്യത്തിണ്റ്റെ സമ്പത്തായ കുഞ്ഞുങ്ങള്‍ ഒരിക്കലും വിശന്നു വലയാന്‍ ഇടയാകരുത്‌. അതുകൊണ്ട്‌ ഇന്നു മുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ഈ കൊട്ടാരത്തില്‍ നിന്നും റൊട്ടി ദാനം ചെയ്യുവാന്‍ നാം കല്‍പിക്കുന്നു".
അങ്ങനെ ദിവസവും കുട്ടികള്‍ റൊട്ടിക്കായി കൊട്ടാരത്തിലേക്കു വന്നു തുടങ്ങി.കുട്ടികളല്ലേ, ഏറ്റവും വലിയ റൊട്ടി ആദ്യം കൈക്കലാക്കാനായി എന്നും തിക്കും തിരക്കും തന്നെ. തണ്റ്റെ രാജ്യത്തിണ്റ്റെ ഭാവിപൌരന്‍മാരെ രാജാവ്‌ രഹസ്യമായി വീക്ഷിക്കുവാന്‍ തുട
ങ്ങി.കൂട്ടത്തില്‍ ഒരു പെണ്‍ കുട്ടിയെ രാജാവ്‌ പ്രത്യേകം ശ്രദ്ധിച്ചു


ഒട്ടും ആര്‍ത്തികാണിക്കാതെ കുട്ടയില്‍ അവശേഷിക്കുന്ന അവസാനത്തെ റൊട്ടിക്കഷണവുമായി അവള്‍ നടന്നു നീങ്ങും.

ഒരു ദിവസം പതിവുപോലെ അവള്‍ ഏറ്റവും ചെറിയ റൊട്ടിയുമെടുത്ത്‌ വീട്ടിലേക്കു മടങ്ങി.റൊട്ടി മുറിച്ചപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അത്ഭുതപ്പെട്ടു പോയി.അതില്‍ നിറയെ സ്വര്‍ണ്ണ നാണയങ്ങള്‍!!!!!. സത്യസന്ധരായ ആപാവങ്ങള്‍ സ്വര്‍ണ്ണനാണയവുമായി കൊട്ടാരത്തിലേക്കോടി.രാജാവ്‌ അവരോടു പറഞ്ഞു"നിങ്ങള്‍ തീര്‍ച്ചയായും വരുമെന്ന്‌ എനിക്കറിയാമായിരുന്നു. നല്ലവരായ മാതാപിതാക്കളുടെ മക്കളും നല്ലവരായിരിക്കുമല്ലോ? ഈ സ്വര്‍ണ്ണനാണയങ്ങള്‍ നിങ്ങളുടെ മകളുടെ സല്‍ സ്വഭാവത്തിനുള്ള എണ്റ്റെ വക സമ്മാനമാണ്‌.അവള്‍ വിനയമുള്ളവളും,തെല്ലും സ്വാര്‍ത്ഥതയില്ലാത്തവളും ആണ്‌.
തമ്മില്‍ തമ്മില്‍ സ്നേഹിക്കുകയും,ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ജനങ്ങളെയാണ്‌ ഈ രാജ്യത്തിണ്റ്റെ ഭാസുര ഭാവിക്കാവശ്യം".രാജാവ്‌ പറഞ്ഞു നിര്‍ത്തി.അദ്ദേഹം ആകൊച്ചു പെണ്‍ കുട്ടിയെ നോക്കി പുഞ്ചിതൂകി. ''







അപ്പുക്കുട്ടാ, ഈ ലോകം എത്ര സുന്ദരമാണ്‌.ഈശ്വരന്‍, നമുക്കായി ഒരുക്കിയിട്ടിരിക്കുകയാണ്‌!!പക്ഷേ അതു ആസ്വദിക്കുവാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നുവരികയില്ല.മനസ്സില്‍നന്‍മയുള്ളവര്‍ക്ക്മാത്രമെ സാധിക്കുകയുള്ളു.ഈ പ്രപഞ്ചം മുഴുവനിലും ഈശ്വരസാന്നിദ്ധ്യം നിറഞ്ഞു നില്‍ക്കുന്നു.സഹജീവികളില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ നമുക്കു ചുറ്റുമുള്ള എല്ലാവരേയും,സ്നേഹിക്കുവാനും അംഗീകരിക്കുവാനും നമുക്കു സാധിക്കും.സ്നേഹം മനസ്സിനു സന്തോഷവും സമാധാനവും തരുംവന്നാലും അതൊക്കെ അപ്രധാനമെന്ന്‌ നിനക്കു തോന്നും. നല്ലകാര്യങ്ങളൊക്കെ ചെറുപ്പത്തില്‍ത്തന്നെ ശീലിക്കണം.പ്രപഞ്ച സൌന്ദര്യത്തേയും സമാധാനത്തേയും നീ നിണ്റ്റെയുള്ളില്‍ ഒളിപ്പിച്ചു വച്ചാല്‍,പുറമെ നിന്ന്‌ എന്തൊക്കെ പ്രശ്നങ്ങള്‍ "ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ ,മാനുഷനുള്ളകാലം"കേട്ടിട്ടുണ്ടോ?പിന്നെ വലുതായി കഴിഞ്ഞാല്‍ ജീവിത പ്രശ്നങ്ങളെ ഒറ്റക്കു നേരിടാന്‍ നമുക്കു കഴിയും
അരയന്നങ്ങളുടെ വീട്‌ട്‌

കുഞ്ഞിക്കിളിയും എറുമ്പും


കുഞ്ഞിക്കിളിയും എറുമ്പും



കാ ട്ടില്‍
പട്ടു ചേല വിരിച്ച പോലൊരു ചെറു തടാകം.
തടാകത്തിലേക്ക്‌ചാഞ്ഞുകിടക്കുന്നമരച്ചില്ലയിലായിരുന്നു,കുഞ്ഞിക്കിളിയുടെ കൂട്‌.

പച്ചപ്പുല്ല്‌ പടര്‍ന്നു കിടക്കുന്ന തടാകക്കരയില്‍ ധാരാളം മൃഗങ്ങളും ഒത്തു കൂടുമായിരുന്നു.
തടാകത്തിലെ നീല ജലത്തില്‍ ധാരാളം മത്സ്യങ്ങള്‍ !!!
അമ്മക്കിളി ആഹാരം തേടി പോകുന്ന തക്കം നോക്കി കുഞ്ഞിക്കിളി, എന്നുംകൂട്ടില്‍ നിന്നും പുറത്തിറങ്ങും
തെളിഞ്ഞ നീലാകാശവും,ഇളം വെയിലും,പച്ചക്കാടുകളും കാട്ടിലെ കൂട്ടുകാരും കുഞ്ഞിക്കിളിക്ക്‌ ഒത്തിരി സന്തോഷം പകര്‍ന്നു നല്‍'കി.

ഒരിക്കല്‍ അവന്‍ തടാകക്കരയിലിരുന്ന്‌ നീലജലാശയത്തില്‍ തത്തിക്കളിക്കുന്ന മത്സ്യങ്ങളുമായി സല്ലപിച്ചുകൊണ്ടിരിക്കുകയായിരുന്നു.അതാ! ഒരു എറുമ്പ്‌ മരത്തില്‍ നിന്നു തടാകത്തിലേക്ക്‌ പതിക്കുന്നു!അത്‌വെള്ളത്തില്‍ കിടന്ന്‌ കൈകാലിട്ടടിച്ച്‌ രക്ഷപ്പെടുവാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.കുഞ്ഞിക്കിളിക്കു സങ്കടം വന്നു. അവന്‍ പെട്ടെന്ന്‌ മരത്തില്‍ നിന്നും ഒരില പൊട്ടിച്ചെടുത്ത്‌ തടാകത്തിലേക്കിട്ടു കൊടുത്തു. എറുമ്പ്‌ ആ ഇലയിലേക്ക്‌ നീന്തി കയറി.

എവിടെ നിന്നൊ ഒഴുകിയെത്തിയ മന്ദമാരുതന്‍ ജലാശയത്തില്‍ ഓളങ്ങള്‍
സൃഷ്ടിച്ചു.ഓളങ്ങള്‍ ഇലയെ കരയോടടുപ്പിച്ചു.

എറുമ്പ്‌ നന്ദിയോടെ കുഞ്ഞിക്കിളിയെ നോക്കി.കുഞ്ഞിക്കിളിയുടെ മനസ്സ്‌ സന്തോഷം കൊണ്ടു നിറഞ്ഞു.മുഖത്ത്‌ സംതൃപ്തി കളിയാടി.അവന്‍ കൂട്ടിലേക്ക്‌ പറന്നു ആഹാരവുമായി അമ്മ അപ്പോള്‍ അവനെ കാത്തിരിക്കുകയായിരുന്നു.
നന്‍മചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒരിക്കലും പാഴാക്കരുത്‌. അതു നമ്മള്‍ക്ക്‌ സന്തോഷവും സമാധാനവും നല്‍കും